Sunday, October 1, 2017

നരപുരാണം

       നര  പുരാണം                                           നരച്ച  തലമുടിക്കും   അമ്മിണിയുടെ   പോക്കറ്റ് മണിക്കും  തമ്മിൽ  മുജ്ജന്മ ബന്ധമുണ്ട്  ഈ  പോക്കറ്റ്  മണി  എന്ന്  പറയുമ്പോ  നൂറിന്റെയോ  പത്തിന്റെയോ  നോട്ടായി  തെറ്റിദ്ധരിച്ചേക്കരുത്  പൊന്നുങ്കട്ടേ . ഇത്  പറഞ്ഞു  വരുമ്പോൾ  നന്നേ കുട്ടികളായ   അമ്മിണിക്കുട്ടിയും  അനിയൻകുട്ടിയും   മണ്ണപ്പം  ചുട്ടുകളിച്ചിരുന്ന  കാലത്തെ  കഥയാണ്  സൂർത്തുക്കളെ . എന്നും  സ്‌കൂളിൽ  പോകുമ്പോൾ പള്ളിനടയിലെ  ലോനപ്പാപ്പന്റെ  പെട്ടിക്കടേലെ  ചില്ലുഭരണിയിലിരുന്നു  മുഴുത്ത ഉപ്പിലിട്ട  ലൂബിക്കയും , തേൻനിലാവ്  മിട്ടായിയും  ഞങ്ങളെ  നോക്കി കണ്ണുരുട്ടിയും സൈറ്റടിച്ചും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു   .  പക്ഷേ  കുട്ടികൾക്ക്  കാശുകൊടുത്തു  അവരുടെ  സ്വഭാവംവെടക്കാക്കുന്നതിൽ  കുടുംബക്കാർക്കു  യാതൊരു  താൽപ്പര്യവും  ഉണ്ടായിരുന്നില്ല  ( കാശില്ലായിരുന്നു  എന്ന  യാഥാർത്യം കുട്ടികളറിയേണ്ട  എന്നാവും )ആണ്ടിനും  സംക്രാന്തിക്കും  വീട്ടിൽ  വന്നിരുന്ന  പിതാവ്  ഇക്കാര്യത്തിൽ   ദുരിതാശ്വാസഫണ്ടിന്  വകുപ്പുണ്ടാക്കിത്തന്നു  . പക്കേങ്കില്  മേലനങ്ങി  പണിയെടുക്കണം .  അന്ന്  കക്ഷി ,  എം  ജി  സോമന്റെ  കൂട്ട്  ഒരു  സുന്ദരനാണു .  കുട്ടിക്കൂറ  പൗഡർ  പൂശിയാണ്  നടപ്പു   . 21  വയസ്സിൽ  പിടിച്ചു  പെണ്ണ്കെട്ടിച്ചത്  കൊണ്ട്   എപ്പോഴും  കുട്ടിക്കളിയെന്നു  സ്വന്തം  ഭാര്യ  ( ഇതിൽ  കാര്യമായ  മാറ്റമൊന്നും   ഇതു  വരെ  സംഭവിച്ചിട്ടില്ല ) .  എങ്ങനെ  മിനുങ്ങി  നടന്നാലെന്താ ? അതാ   കുറേശ്ശേ  നരക്കാൻ  തുടങ്ങിയിരിക്കുന്നു  . പക്ഷേ  വഴിയുണ്ട് . ഞാനും  എന്റെ  സഹോദരനും  കൂടി  കൊട്ടേഷൻ നരച്ചതു  പിഴുതെടുക്കണം . എപ്പടി ? ഒരു  മുടിക്ക്  അഞ്ചു  പൈസ . പക്ഷേ  കറുത്ത  മുടി  പറിച്ചാൽ  ഫൈൻ . എന്റെ  സഹോദരൻ  പിതാവ്  വായും  തുറന്ന്  ഉറങ്ങുമ്പോൾ   ഒരു  ദാക്ഷിണ്യവും  കൂടാതെ  കൈപ്പിടിയിൽ  ഒതുങ്ങുന്നതത്രയും  പറിച്ചെടുത്തു  ഗോളടിക്കുമായിരുന്നു . ഞാനാകട്ടെ  നരച്ചതു  നോക്കി   തൂക്ഷിച്ചു  പാവം . ഈ  വിദ്യയെങ്ങാനും  എന്റമ്മയുടെ  ബുദ്ധിയിൽ  തെളിഞ്ഞെങ്കിൽ  തെണ്ടിപ്പോയേനെ . കാരണം  ഓർമ്മ  വെച്ച  കാലം  മുതൽ  കക്ഷി  പാതി  കുമ്പളങ്ങതലച്ചിയാണ്  അതേ  പാരമ്പര്യം  നിക്കും  കിട്ടി . ങാ  എത്ര  നാൾ  ഈ നര  മറച്ചു  പിടിക്കും  ?  തൊലി  ചുളിഞ്ഞാൽ  നിർത്താം  ! ന്തേയ്  !

No comments:

Post a Comment