Saturday, October 28, 2017

പാതിരാ നത്തുകൾ അഥവാ ഇന്സോമ്നിയാക്കുകൾ

പാതിരാ നത്തുകൾ അഥവാ ഇൻസോംനിയാക്കുകൾ              :    ഉറക്കം  വരായ്മ  ഇൻസോംനിയ   ഒരു  മാനസിക പ്രശ്നമാണ് .  ഈ  മനുഷ്യനൊഴികെയുള്ള  ജീവജാലങ്ങളിൽ  പലതും രാത്രിയിൽ ഉണർന്നിരിക്കുന്നത്  ഇരപിടിക്കാൻ  വേണ്ടിയാണ് . അത് പ്രകൃതി നിയമവുമാണ്  .രാത്രി  ഉണർന്നിരിക്കേണ്ട   പകലുറക്കം  അഭിനയിക്കേണ്ടിവരുന്ന  ചിലരുടെ ബയോക്ലോക്കുകൾ  തല തിരിഞ്ഞു  പോകും  കാലക്രമത്തിൽ . ശ്ശേ ! എന്തിനാ  ഈ  ശാസ്ത്രം   മുഴുവൻ  ഇരുന്നു   വിളമ്പുന്നത് ?  ഒരു  കാലത്തു  ഉറങ്ങാൻ  ഏറ്റവും  കൂടുതൽ  ഇഷ്ടപ്പെട്ടിരുന്ന  പെൺകുട്ടി . സന്ധ്യക്ക്‌  വിളക്ക്  വെച്ചാൽ ( പഴയ  ഓട്ടു വിളക്ക് )  എട്ടാം  ക്‌ളാസ്സിൽ  പഠിക്കുമ്പോഴാ  വീട്ടിൽ  കറൻറ്  വന്നത് ) അത്താഴം  കഴിച്ചു  നേരെ  ഉറങ്ങാൻ  കിടക്കും .  കിടക്കുന്നതേ  ഓർമ്മ  കാണുള്ളൂ . ഉറക്കത്തിൽ , എത്രയെത്ര  നിറമുള്ള  ഉടുപ്പുകൾ , പൂവുകൾ , പൂമ്പാറ്റകൾ  അങ്ങനെ  അവൾക്കില്ലാതെ   പോയ  പലതും  വാങ്ങിച്ചു  കൂട്ടി  . ഏറ്റവും  നല്ല  ഒരോർമ്മ  കൊച്ചു  വെളുപ്പാൻ കാലത്തു  കണ്ട  ഒരു  കുന്നിൻപുറം  .   ഒരു  ചെറിയ  കാട്ടുമുയൽ   ഓടിപ്പോകുന്ന  കാഴ്ച്ച  കണ്ടു . അതിന്റെ  നെറ്റിയിൽ  ഒരു  വെളുത്ത  പാട്‌ . അന്നും ഇന്നും  നേരത്തെ  എണീക്കും .കുന്നപ്പിള്ളി  അമ്പലത്തില്  വെളുപ്പിന്  പാട്ടു  വെക്കും . എണീറ്റ്  വന്ന  പാടെ  അമ്മമ്മ  പറഞ്ഞ  ഒരു  ചുട്ടിയാൻ  മുയൽക്കുട്ടിയെ  കിട്ടീട്ടുണ്ട് , അയിനെ  'അമ്മ  വിട്ടിട്ടു   പോയതാ . സ്വപ്നത്തിൽ  കണ്ട  അതേ  മുയൽകുഞ്ഞു  എന്നാലും  കഷ്ടം  തോന്നി . നെറ്റിയിൽ  പാടുണ്ടായത്  അതിന്റെ  കുറ്റാ ? അതിന്റെ  അമ്മക്ക്  അയിനെ  വേണ്ടാത്രേ . തീറ്റ  കൊടുത്തു  അതിനെ  വളർത്തി . മുരുക്കിന്റെ  ഇല . കറുകപ്പുല്ല് ,വലുതായപ്പോ  പൊന്തയിലേക്കു  തൊറന്ന്  വിട്ടു . ഉറക്കത്തേപറ്റിയാണ്  പറഞ്ഞു കൊണ്ടിരുന്നത് . ഈ  തൊഴിലിനെറങ്ങി  പൊറപ്പെടുപ്പോ  അമ്മമ്മ  പറഞ്ഞു  അമ്മിണി  ഉറക്കം  കുറയും  ട്ടോ . പലരും  കളിയാക്കി . ഫസ്റ്റ്  ഷോ  കഴിഞ്ഞു   തോളിലിട്ടു  കൊണ്ടരണ  മൊതലാ ഈ  പണിക്ക്  പോണ്  , തമ്പുരാൻ  കണ്ടു . എന്തിനു  പറയണൂ  ദാ  ഇവിടെ എത്തി  നിൽക്കുന്നു . സ്വപ്‌നം  കാണുന്നതിന്  ഇപ്പഴും യാതൊരു  പഞ്ഞവുമില്ല . ചിലപ്പോൾ  ക്ഷണിക്കാത്ത   അതിഥിയെപ്പോലെ  പതുങ്ങി    വരുന്ന  ഉറക്കം  ഉള്ളിലുള്ള ആവിയേ  കണ്ണിലൂടെയും  മൂക്കിലൂടെയും  ചെവിയിലൂടെയും  പറത്തി   വിടുമ്പോൾ ചുരുണ്ടു കൂടി കിടന്നു ഇങ്ങനെ ചിന്തിക്കും , ചില പ്പോ ഉറങ്ങാതിരുന്നു  ഒരു  ദിവസം  ഉറങ്ങി  ഉറങ്ങി ഇങ്ങനെ ലോകം അവസാനിക്കണേന്നു . ഉറക്കത്തിൽ  സ്വയം മറഞ്ഞു പോകുന്നവർ ഭാഗ്യവാന്മാർ , ഒന്നും അറിയണ്ടാല്ലോ . ഒരേ ഒരു സങ്കടം  തല തൊട്ടു മുടി വരെ  ഡോണർ വെബ് സൈറ്റിൽ  രെജിസ്റ്റർ ചെയ്തിട്ടുണ്ട് . ചൂടോടെ കിട്ടിയാൽ മിനിമം 150  പേർക്ക് ഉപകാരപ്പെടും . ങാ തലച്ചോറിൽ. കാര്യമായിട്ടൊന്നും  ഇല്ല എന്ന ഇവിടുള്ളവർ പറയുന്നത് . പക്ഷെ നല്ല കലക്കൻ സ്വപ്നങ്ങൻ ☺️☺️ കാണാൻ പറ്റീട്ടുണ്ട്. ഭാഗ്യം . ഈ പോസ്റ്റ്    പാതിരാനത്തുകൾക്കു  സമർപ്പിക്കുന്നു 😌😌

Friday, October 13, 2017

പനിയോർമ്മകൾ

പനിയോർമ്മകൾ                                          പനിച്ചു കിടക്കയാണെങ്കിൽ , നല്ല  പെരുമഴക്കാലത്തു  സ്കൂളീ  പഠിക്കുമ്പോ  കിടക്കണം . കാറ്റടി കൊണ്ട് , നനഞ്ഞ കരിമ്പൻ  മണക്കുന്ന  യൂണിഫോമിട്ടു  സ്കൂളീപോവണ്ട . നല്ല പുൽപ്പായയിൽ   അമ്മമ്മേടെ  തവിട്ടു നിറമുള്ള  കരിമ്പടം  പുതച്ചു  ചുരുണ്ടു  കൂടികിടക്കാം .  പുറത്തു  കാറ്റിന്റെ  താളത്തിനൊത്തു  ഓട്ടിൻപുറത്തു  വീഴുന്ന  മഴത്തുള്ളികൾ കേട്ടുകൊണ്ടങ്ങനെ .സന്ധ്യാനേരങ്ങളിൽ  മഴയേ  എന്തോ  ഇഷ്ടമായിരുന്നില്ല ., അത്  ഏതോ  പെൺകുട്ടിയുടെ  കരച്ചിൽ പോലെ  ഉള്ളിലിരുന്നു  വിങ്ങി .  ഇപ്പോഴത്തെ  വിഷാദം  അന്നും  കുറേശ്ശെ  ഉണ്ടായിരുന്നിരിക്കണം  .  അമ്മമ്മയോടത്  പറഞ്ഞപ്പോൾ , മനസ്സ്  പിടി കിട്ടാത്ത  ഒരു  സംഭവമാണെന്നും , നല്ല പകൽവെളിച്ചത്തിൽ  മഴയേ  കണ്ടുനോക്ക്  , വ്യത്യാസം  അറിയാം  എന്നും  പറഞ്ഞു . വർഷത്തിൽ  ഒരു  വട്ടമെങ്കിലും  പനി പിടിക്കുക  പതിവുണ്ട് . തലവേദനക്ക്  അമ്മമ്മയുടെ , നെറ്റിയിൽ ,  മച്ചിങ്ങ  അരച്ചിടൽ , പിന്നെ  പേരക്കൂമ്പു  കഷായം . കഷായത്തിൽ  കുരുമുളക്  അധികം  ചേർത്താൽ  അമ്മിണി  കുടിക്കില്ലാന്നു  അമ്മമ്മക്കറിയാം . പൊടിയരിക്കഞ്ഞി , ചുട്ട  പപ്പടം . അങ്ങനെ  പോവുന്നു  ചികിത്സ മുറകൾ .രാത്രി  ധന്വന്ദരം തൈലം  മണക്കുന്ന  , കാച്ചെണ്ണയുടെ  മണമുള്ള അമ്മമ്മയെ  മുറുക്കികെട്ടിപ്പിടിച്ചു  കിടന്നുറങ്ങാം . ഏഴാംക്ലാസ്സിലെ  ഒരു  മഴക്കാലത്തു  ഉറങ്ങാൻകിടന്നു  കണ്ണുംതുറന്നു നോക്കിയപ്പോൾ  ചുറ്റിലും  ഒരാൾക്കൂട്ടം , ആരൊക്കൊയോക്കൂടി  “ഒന്നൂല്ല്യ  , ജ്വരംണ്ടു  കുട്ടിക്ക്  “ വിളിച്ചു  കൂവണുണ്ടു. ചെവിയാകെ  കൊട്ടിയടച്ച  പോലെ  . ആളുകൾ ഭാരമില്ലാതെ  ഇങ്ങനെ  ഒഴുകി  നടക്കണ  കാണാൻ  നല്ല  രസം . അതിനിടയിൽ “ ഒരു  പതറിയ  ശബ്ദം  പരിചയമുള്ളത്  “ കണ്ണു  തൊറക്കമ്മിണി  അമ്മമ്മേടെ  മോള്‌  കണ്ണ്‌  തുറക്കു “ പിന്നേയും   ആൾക്കൂട്ടം . ഇതിനിടയിൽ  ഡ്രൈവർ  പറയണ  കേട്ടു  കുട്ടി   പനിച്ചു  വശം കെട്ടിരിക്കാ , ആരെങ്കിലും  തോളിലിട്ടാ  നിക്കാറ്  മണിക്ക്  കുന്നപ്പള്ളിക്ക് ഓരോട്ടംണ്ട്‌ . ഇതു  കേട്ട പാതി  എന്നെക്കാളും  ഒൻപതു  വയസ്സ്  മൂപ്പുള്ള  എന്റെ  അമ്മാവൻ  ആറാടിക്കാരൻ  അശുവായ  എന്നെയും  തോളിലിട്ട്  ഒരു  നടത്തം  വെച്ച്  കൊടുത്തു  .  അന്നത്തെ  ഗവണ്മെന്റാശുപത്രികൾക്കു   എരിവുള്ള  ഫിനൈലിന്റെ  മണമായിരുന്നു . തടിച്ച   വട്ടക്കണ്ണട  വെച്ച  നേഴ്‌സമ്മ  അമ്മമ്മയോടു  കയർക്കുന്നതു  കേട്ട് . ഗ്ളൂക്കോസ്  കേറ്റാൻ  നേരം  കുട്ടിക്ക്   സൂചി  പേടിയാ , പതുക്കെ  കുത്തണെ  എന്നു  പറഞ്ഞതിനാണ് . പെൺകുട്ടികളായാൽ  കുറച്ചു  വേദന  തിന്ന്  പ്രാക്ടീസ്  വേണമെന്നതാണ് നാട്ടുനടപ്പ്  അഞ്ചുദിവസത്തെ  ആശുപത്രി വാസം  കഴിഞ്ഞു  വീട്ടിലെത്തിയ  എന്റെ  രൂപം  കണ്ടു സകലരും  ഞെട്ടി .അമ്മിണി  അരപ്രാണനായി  എന്നമ്മമ  പറഞ്ഞപ്പോൾ  തെക്കേതിലെ   നാണിയമ്മൂമ്മ  പറഞ്ഞ  ഡയലോഗായിരിന്നു  ചങ്കിൽ  തറച്ചത് . പണ്ടേ  കാരച്ചിരുന്ന കൊച്ചാ , ദാ  കണ്ണും  മുടീം  മാത്രംണ്ടു , പിശാശ്  ഈമ്പിയ  കൂട്ടു , നിങ്ളാ  വൈദ്യരോട്  പറഞ്ഞു  കഷായതിനെഴുതി  വാങ്ങെന്റെ  മറിയം  ചേടതാരെ “ കഷായം  ന്ന്  കേട്ടതും  നിക്ക്  മനം പെരട്ടൽ   വന്നു .ഞാനോടിപ്പോയി   തെങ്ങിൻ തടത്തിൽ  ചെന്ന്  അണ്ണാക്കിൽ  കയ്യിട്ടു ഛർദിക്കാൻ  തുടങ്ങി  . അമ്മമ്മക്കതു  താങ്ങാനായില്ല . ആശാന്റെ  കട  തൊറക്കട്ടെ . വെല്ല  ച്യവനപ്രാശോം  വേടിക്കാംന്നായി . അങ്ങനെ  ഒരു  സംഭവബഹുലമായ  പനിക്കാലം . ഇന്നിവിടെ  നൂറ്റിയൊന്ന്  ഡിഗ്രി  പനിച്ചു  കിടക്കുമ്പോൾ  എന്റെ  അലാറം  കൃത്യ സമയത്തു  അടിച്ചു കൊണ്ട്  എന്തൊക്കെയാണ്  കാര്യപരിപാടികളെന്നു  ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു .  എപ്പോഴും  അടച്ചു പൂട്ടിയ  ജനാലകളും  വാതിലുകളുമുള്ള  വീട്ടിൽ  നിശബ്ദതയെ കീറിമുറിച്ചു  നിരത്തിലോടുന്ന  ആംബുലൻസിന്റെ  സൈറൺ , വല്ലപ്പോഴും  കേൾക്കാം  ഒരു  തീവണ്ടിയുടെ  ചൂളം  , പിന്നേ  മിതഭാഷിയായ  മകനും  ഞാനും . . എന്നാലും  ഒരു  പട്ടിക്കാട്ടുകാരിയായ  ഞാൻ  എങ്ങനെ  ഇവിടെ ? പനിച്ചു  വിറച്ചു  കിടക്കുമ്പോഴും   എന്നെ  ആശ്രയിച്ചു  ജീവിക്കുന്ന   ഒരു   കുട്ടം  ജീവജാലകളുണ്ടിവിടെ . അമ്മേ  എനിക്കു  വിശക്കുന്നു , എന്നെ   പുറത്തേക്കു വിടൂ , എന്റെ  പുറം  തടവി  തരൂ  തുടങ്ങിയ നീണ്ട  ലിസ്റ്റുമായി . അമ്മയുടെ  വയ്യായ്ക  അവർക്കറിയണ്ട , അതറിഞ്ഞിട്ടു  കാര്യവുമില്ല . ഇന്ന്  അതി  രാവിലെ  വീട്ടിലെ  പട്ടിക്കുട്ടി  കുരച്ചു  എഴുന്നേൽപ്പിക്കുമ്പോൾ , പനിച്ചു  ദേഹം വേദനയായി  കിടന്നിരുന്ന  ആളുടെ ആത്മഗതങ്ങൾ , ഇത്  തൊണ്ണൂറ്റിയഞ്ചു  വയസ്സായ  അമ്മമ്മയോടാണ് , ഒരിക്കലും  വലുതാവേണ്ടിയിരുന്നില്ല , പനിക്കുകയാണെങ്കിൽ അമ്മമ്മ  അടുത്ത്  വേണം , നെറ്റിയിൽ , മച്ചിങ്ങ  അരച്ചിട്ടു തരണം , ചുക്ക്  കാപ്പി  വെച്ച്  തരണം . കുരുമുളക്  മേമ്പൊടിക്ക് .ആ  കരിമ്പടം അത്  കീറിപ്പോയോ  ! മിസ് യു

Thursday, October 12, 2017

കൂർക്കം വലിയുടെ സാങ്കേതിക വശങ്ങൾ

ധീം  തരികിട  തോം , ഒന്ന്  പിടിച്ചു  നിൽക്കാൻ  ഒരു  രക്ഷയും  നഹീം  നഹീം . ഞാനീ  പറഞ്ഞു  വരുന്നത്  എന്താണെന്ന്  വെച്ചാൽ  , എനിക്ക്  അടിയന്തിരമായി  ഒരു  ഡോക്‌ടറെ  കാണേണ്ട  ആവശ്യം  ഉണ്ടായിരിക്കുന്നു . ഈ  സന്ദർഭം  അൽപ്പം  സീരീയസായിതന്നെ ഞാൻ    കുടുംബത്തുള്ളവരോട് വളരെ  പണ്ടു  അവതരിപ്പിച്ചിട്ടുണ്ട്  . ഇതിൽ  കൂർക്കം വലിയാണ് വില്ലൻ . അതേ കൂർക്കം വലിക്കുന്നവരിൽ   സ്‌ലീപ്പ്‌  ആപ്നിയ  എന്ന  സ്‌ഥിതിവിശേഷമുണ്ടാകാം . ഉറങുമ്പോൾ   എയർവേ  ബ്ലോക്ക്  ആയി  മരണം  വരെ  സംഭവിക്കാം . അത് കൊണ്ട്  പൊണ്ണത്തടി  വരാതെ സൂക്ഷിക്കണം .  ഇനി  കൂർക്കം   വലിക്കുന്നവർ  ഈ  അപകടം  ഒഴിവാക്കാൻ  സീ പാപ്   എന്ന  മെഷീൻ   ഉപയോഗിക്കണം . ഈ  പാഠം  വീട്ടിലുള്ള  സകലർക്കും  അറിയാം . ഇന്നലെ  ജോലിക്ക്   പോകാൻ  ധൃതിയിൽ  ഇറങ്ങുമ്പോൾ ചെറിയ  മകൻ  'അമ്മ  നിക്ക്  സംസാരിക്കണം , നേരമില്ലെങ്കി  റ്റുമോറൊ , ശ്ശെടാ , സസ്‌പെൻസും  ബെച്ചു  ജോലിക്ക്  പോവെ ? പറഞ്ഞോളൂ , പൊതുവേ  മിതഭാഷിയാണ് . “അമ്മാ  യു  ആർ സ്നോറിങ്‌   “ 😳😳😳, ഇതു  കേട്ടതും  മോനേ  അതു  പിന്നേ  'അമ്മ ടയേഡ്  ആയിട്ടാവും . അതല്ല , എവെരി ഡേ  ഞാൻ  കേൾക്കാറുണ്ട് . 'അമ്മ  ഡോക്‌ടറെ  കാണണണം . പ്ളീസ്  . (അവന്  പേടിയായിട്ടാ , ഉറക്കത്തിൽ  വടിയായാൽ   ഇവിടാരുംല്യ ) ഞാൻ  ചെറുത്തു  നിൽക്കാനുള്ള  പുറപ്പാടിലാണ് . കൂർക്കം വലിക്കാനോ ? 😧 ഈ  ഞാനോ ?  ഏയ്   ! ചാൻസേ  ഇല്ല പിന്നെയും  എന്തൊക്കെയോ  പറയണം എന്നുണ്ടായിരുന്നു  ,  പക്ഷേ  അവനെങ്ങാനും വല്ല  വീഡിയോ  പിടിച്ചു  കാണിച്ചാൽ ഉള്ള മാനോം  പോവും . ന്നാലും  ഇതെങ്ങനെ സംഭവിച്ചു ? ശ്ശെ ! ഇങ്ങനെ  ബിചാരിച്ചു  ജോലിക്കു  ചെല്ലുമ്പോ  58   ബി  എം  ഐ  ഉള്ളൊരു രോഗി . സാമാന്യം  നല്ല  കൂർക്കം  വലിക്കാരി . ഡീപ്  സ്ലീപ്പിൽ  ഓക്സിജൻ  ഡ്രോപ്പ്  ചെയ്യുന്നുമുണ്ട് . സ്ലീപ്പ്  അപ്നിയയെപ്പറ്റി  ക്‌ളാസ്സെടുത്തപ്പോ    പറയാ  ടയേഡ്  ആയിട്ടാ ആ  കുന്ത്രാപ്പിന്റെ  ആവശ്യില്ലത്രേ  🙄🙄 ! ദേ  കെടക്കണ്‌ . ആരേം  കുറ്റം  പറഞ്ഞിട്ട്  കാര്യംല്ല  ടയേഡ്  ആയാ  പിന്നേ  കൂർക്കം  വലിക്കാണ്ടെ  എന്താ  ചെയ്യാ 😮😮😮. ഫീലിംഗ്  കൂർക്കം  വലി 😴😴😴- Dedicating to  all sweet snoring people out there

Tuesday, October 3, 2017

ചക്ക മാഹാത്മ്യം

ചക്ക  മാഹാത്മ്യം                                               ഫ്രിഡ്ജ്  ഒതുക്കി പെറുക്കുമ്പോളാണിത്     കണ്ണിൽപ്പെട്ടതു , എന്നെപ്പോലെ  വികലാംഗനയായ . പാവം  ഒന്നരക്കാലി  എന്റെ  മാതാവ്  ചക്കക്കാലം  കഴിയും മുമ്പ്  ചട്ടിയിലിട്ടു  വരട്ടി  പാകമാക്കി  തന്നു  വിട്ടത്  . ഇതെടുത്തു  ഭക്ഷിക്കാനൊരുമ്പെട്ടതാണ് . പക്ഷേ  പല  സാങ്കേതിക  പ്രശ്നങ്ങൾ കൊണ്ട്  മാറ്റിബെക്കേണ്ടി വന്നു  . മൂത്തവൻ  ഭയങ്കര  ഹെൽത്ത്  കോൺഷ്യസ്  😳😳 അമ്പമ്പോ ! മറ്റവനിതു  പുടിക്കാത് ! അൽവലാതീസ്‌ , ചക്ക മാഗാത്മ്യത്തെപ്പറ്റി  എന്തറിയാം ?🙄 ഇനിയിതു  സമാധാനത്തിൽ  സ്വയം അകത്താക്കാം  ന്നു  കരുതി  പാക്കറ്റ്  ഓപ്പൺ  പണ്ണിയതും  ദാ   നിക്കണ്‌  തൊട്ടു  മുൻപിൽ  ! അമ്മാ “ എന്താ  ചെയ്യണേ ? ഇറ്റ്സ്  പാക്ക്ഡ്  വിത്ത്  കാർബ്‌ “. (നുമ്മക്ക്  അറിയാത്ത  പോലെ ഹൂ  കെയേഴ്‌സ്  ബ്ലഡി  ഫുൾസ് ? 🙄🙄)ഇനി   ഡയബീറ്റിസ്  കൂടി  വന്നാൽ ,  പണ്ടാരം . തുറന്ന  മുറുക്കാൻ   പൊതി  അങ്ങനെ  തന്നെ  അടച്ചു  വെച്ചു . ഇതു  വരെ  പഞ്ചാരയുടെ  അസുഖമില്ല ( 😜😜😜അസൂയക്കാർ  അങ്ങനെ പലതും  പറയും ) എന്തായാലും  കഴിക്കാനുള്ള  മൂഡ്‌  പോയി  . സാധനം  ഫ്രിഡ്ജിൽ  മറന്നും  പോയി  . ഇപ്പോ  താൻ  കണ്ടു   കണ്ടുപുടിച്ചിട്ടാ  😍😍! പറമ്പില്  വാഴ   നിന്നു  കരിയും  മുൻപേ   ഇതു  കൂട്ടി  കുഴച്ചു  തൃശൂർ  സ്റ്റൈലിൽ  രണ്ടട  ചുട്ടു  തിന്നിട്ടു  ഷുഗറിന്റെ  അസ്ക്യത  വന്നാൽ  മതീന്ന്  റൊമ്പ  ആസപ്പെടറാ  😌😌 ന്തേയ്?   

Sunday, October 1, 2017

നരപുരാണം

       നര  പുരാണം                                           നരച്ച  തലമുടിക്കും   അമ്മിണിയുടെ   പോക്കറ്റ് മണിക്കും  തമ്മിൽ  മുജ്ജന്മ ബന്ധമുണ്ട്  ഈ  പോക്കറ്റ്  മണി  എന്ന്  പറയുമ്പോ  നൂറിന്റെയോ  പത്തിന്റെയോ  നോട്ടായി  തെറ്റിദ്ധരിച്ചേക്കരുത്  പൊന്നുങ്കട്ടേ . ഇത്  പറഞ്ഞു  വരുമ്പോൾ  നന്നേ കുട്ടികളായ   അമ്മിണിക്കുട്ടിയും  അനിയൻകുട്ടിയും   മണ്ണപ്പം  ചുട്ടുകളിച്ചിരുന്ന  കാലത്തെ  കഥയാണ്  സൂർത്തുക്കളെ . എന്നും  സ്‌കൂളിൽ  പോകുമ്പോൾ പള്ളിനടയിലെ  ലോനപ്പാപ്പന്റെ  പെട്ടിക്കടേലെ  ചില്ലുഭരണിയിലിരുന്നു  മുഴുത്ത ഉപ്പിലിട്ട  ലൂബിക്കയും , തേൻനിലാവ്  മിട്ടായിയും  ഞങ്ങളെ  നോക്കി കണ്ണുരുട്ടിയും സൈറ്റടിച്ചും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു   .  പക്ഷേ  കുട്ടികൾക്ക്  കാശുകൊടുത്തു  അവരുടെ  സ്വഭാവംവെടക്കാക്കുന്നതിൽ  കുടുംബക്കാർക്കു  യാതൊരു  താൽപ്പര്യവും  ഉണ്ടായിരുന്നില്ല  ( കാശില്ലായിരുന്നു  എന്ന  യാഥാർത്യം കുട്ടികളറിയേണ്ട  എന്നാവും )ആണ്ടിനും  സംക്രാന്തിക്കും  വീട്ടിൽ  വന്നിരുന്ന  പിതാവ്  ഇക്കാര്യത്തിൽ   ദുരിതാശ്വാസഫണ്ടിന്  വകുപ്പുണ്ടാക്കിത്തന്നു  . പക്കേങ്കില്  മേലനങ്ങി  പണിയെടുക്കണം .  അന്ന്  കക്ഷി ,  എം  ജി  സോമന്റെ  കൂട്ട്  ഒരു  സുന്ദരനാണു .  കുട്ടിക്കൂറ  പൗഡർ  പൂശിയാണ്  നടപ്പു   . 21  വയസ്സിൽ  പിടിച്ചു  പെണ്ണ്കെട്ടിച്ചത്  കൊണ്ട്   എപ്പോഴും  കുട്ടിക്കളിയെന്നു  സ്വന്തം  ഭാര്യ  ( ഇതിൽ  കാര്യമായ  മാറ്റമൊന്നും   ഇതു  വരെ  സംഭവിച്ചിട്ടില്ല ) .  എങ്ങനെ  മിനുങ്ങി  നടന്നാലെന്താ ? അതാ   കുറേശ്ശേ  നരക്കാൻ  തുടങ്ങിയിരിക്കുന്നു  . പക്ഷേ  വഴിയുണ്ട് . ഞാനും  എന്റെ  സഹോദരനും  കൂടി  കൊട്ടേഷൻ നരച്ചതു  പിഴുതെടുക്കണം . എപ്പടി ? ഒരു  മുടിക്ക്  അഞ്ചു  പൈസ . പക്ഷേ  കറുത്ത  മുടി  പറിച്ചാൽ  ഫൈൻ . എന്റെ  സഹോദരൻ  പിതാവ്  വായും  തുറന്ന്  ഉറങ്ങുമ്പോൾ   ഒരു  ദാക്ഷിണ്യവും  കൂടാതെ  കൈപ്പിടിയിൽ  ഒതുങ്ങുന്നതത്രയും  പറിച്ചെടുത്തു  ഗോളടിക്കുമായിരുന്നു . ഞാനാകട്ടെ  നരച്ചതു  നോക്കി   തൂക്ഷിച്ചു  പാവം . ഈ  വിദ്യയെങ്ങാനും  എന്റമ്മയുടെ  ബുദ്ധിയിൽ  തെളിഞ്ഞെങ്കിൽ  തെണ്ടിപ്പോയേനെ . കാരണം  ഓർമ്മ  വെച്ച  കാലം  മുതൽ  കക്ഷി  പാതി  കുമ്പളങ്ങതലച്ചിയാണ്  അതേ  പാരമ്പര്യം  നിക്കും  കിട്ടി . ങാ  എത്ര  നാൾ  ഈ നര  മറച്ചു  പിടിക്കും  ?  തൊലി  ചുളിഞ്ഞാൽ  നിർത്താം  ! ന്തേയ്  !