Tuesday, November 7, 2017

കലഹിച്ചു പ്രണയിക്കുന്നവർ

പരസ്പരം  കലഹിച്ചു  പ്രണയിക്കുമ്പോൾ  തിരുത്തിക്കുറിക്കേണ്ടിവരുന്ന  ചിലരുടെ 
ആത്മഗതങ്ങൾ . നീ  കാറ്റായിരിക്കയും  എന്റെ  ചില്ലകളിലിരുന്നു  കുറുകി  ആവേശം  പൂണ്ടു ചുഴലിയായ്   വന്നെന്നെ വിഴുങ്ങുകയും  ചെയ്യുമ്പോൾ  എനിക്ക്  പറയാനുള്ളത്  . നിനക്ക്  ആവാഹിച്ചെടുക്കാൻമാത്രം  ഒന്നും  തന്നെ  എന്നിൽ അവശേഷിപ്പിച്ചിട്ടില്ല . നീയെന്നിൽ  കാണുന്ന  ഈ തെളിച്ചമെല്ലാം  ഞാനെന്ന ഞാനല്ലാതിരിക്കുകയും മറവിയിലേക്കു സ്വയം  ഊളിയിട്ടു എരിഞ്ഞു  തീരും മുൻപ്  പലരാലും  കുറിക്കപ്പെട്ട്  പിന്നെ  തനിച്ചാക്കപ്പെട്ട സുവനീയർ .അത്  മാത്രം  ബാക്കിയായി  ഈ ഞാനെന്ന  ഞാനായി  തന്നെ  ഇങ്ങനെ ഇരിക്കയും  ചെയ്യുന്നു . എനിക്ക്  ചുറ്റും  ഒരു  ഭൂതകാലം   വിങ്ങിപൊട്ടി  നിൽക്കുന്നു . ഭൂതം മാത്രമാണ്  സത്യമെന്നു  വിശ്വസിക്കുന്ന  ഒരു  കൂട്ടം ആളുകളോട്  ചങ്ങാത്തം  കൂടുന്നവർ  വിഡ്ഢികളാണ് .    പമ്പരവിഡ്ഢികൾ . അത്  കൊണ്ട്  നീ  മടങ്ങി  പോകുക , നിനക്ക്  കണ്ടു  കീഴടക്കാൻ  എത്ര പുതിയ  തീരങ്ങൾ , തണുത്തുറഞ്ഞു  പെയ്യാൻ    എത്രയെത്ര പൂങ്കാവനങ്ങൾ !  അതിനാൽ കാറ്റേ മടങ്ങിപ്പോവുക !

2 comments:

  1. അമ്മിണിക്കുട്ടിയേ... കാറ്റിനെ മടക്കല്ലേ.

    ReplyDelete