പരസ്പരം കലഹിച്ചു പ്രണയിക്കുമ്പോൾ തിരുത്തിക്കുറിക്കേണ്ടിവരുന്ന ചിലരുടെ
ആത്മഗതങ്ങൾ . നീ കാറ്റായിരിക്കയും എന്റെ ചില്ലകളിലിരുന്നു കുറുകി ആവേശം പൂണ്ടു ചുഴലിയായ് വന്നെന്നെ വിഴുങ്ങുകയും ചെയ്യുമ്പോൾ എനിക്ക് പറയാനുള്ളത് . നിനക്ക് ആവാഹിച്ചെടുക്കാൻമാത്രം ഒന്നും തന്നെ എന്നിൽ അവശേഷിപ്പിച്ചിട്ടില്ല . നീയെന്നിൽ കാണുന്ന ഈ തെളിച്ചമെല്ലാം ഞാനെന്ന ഞാനല്ലാതിരിക്കുകയും മറവിയിലേക്കു സ്വയം ഊളിയിട്ടു എരിഞ്ഞു തീരും മുൻപ് പലരാലും കുറിക്കപ്പെട്ട് പിന്നെ തനിച്ചാക്കപ്പെട്ട സുവനീയർ .അത് മാത്രം ബാക്കിയായി ഈ ഞാനെന്ന ഞാനായി തന്നെ ഇങ്ങനെ ഇരിക്കയും ചെയ്യുന്നു . എനിക്ക് ചുറ്റും ഒരു ഭൂതകാലം വിങ്ങിപൊട്ടി നിൽക്കുന്നു . ഭൂതം മാത്രമാണ് സത്യമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളോട് ചങ്ങാത്തം കൂടുന്നവർ വിഡ്ഢികളാണ് . പമ്പരവിഡ്ഢികൾ . അത് കൊണ്ട് നീ മടങ്ങി പോകുക , നിനക്ക് കണ്ടു കീഴടക്കാൻ എത്ര പുതിയ തീരങ്ങൾ , തണുത്തുറഞ്ഞു പെയ്യാൻ എത്രയെത്ര പൂങ്കാവനങ്ങൾ ! അതിനാൽ കാറ്റേ മടങ്ങിപ്പോവുക !
അമ്മിണിക്കുട്ടിയേ... കാറ്റിനെ മടക്കല്ലേ.
ReplyDeleteസന്തോഷം പാത്തൂ ❤️❤️
ReplyDelete